| 
							
							
								
		 
	
	
	
	
	
	
	
	
	
	
	
	
	
	
 
	
	
	
	
	
	
	
		
		
		
		
			
				
					
					
					
					
					
					
					
					
					
					
					
					
					
					
					
					
					
					
					
					
					
					
						
						
							
							
								
										
										
											
											
												
												
												
												By: Sr. Sant Kabir Das; Balan Tarakkad, Translator
													Read Moreഗ്രന്ഥങ്ങളെ പഠിച്ച് പഠിച്ച്, ലോകം അവസാനിച്ചു,
 പക്ഷേ ആരും പണ്ഡിതൻ ആയില്ല; 
  പ്രേമത്തിൻെറ രണ്ടര അക്ഷരം പഠിച്ചിരുന്നാൽ, 
  അവൻ പണ്ഡിതൻ ആയിരിക്കും. അല്ലയോ, ജനങ്ങളേ, എന്നെ തേടിത്തേടി എങ്ങോട്ടാണ് പോവുന്നത്?
  ക്ഷേത്രങ്ങളിലും ഇല്ല ഞാൻ, പളളികളിലും  ഇല്ല ഞാൻ,
  കൈലാസമലയിലും ഇല്ല ഞാൻ, പുണ്യതീർത്ഥങ്ങളിലും ഇല്ല ഞാൻ,	
  ഉത്സവങ്ങളിലും ഇല്ല ഞാൻ, പൂജാ-പാരായണങ്ങളിലും ഇല്ല ഞാൻ,	
  യോഗത്തിലും ഇല്ല ഞാൻ, ത്യാഗത്തിലും ഇല്ല ഞാൻ; 
  ഭക്തി-ശ്രദ്ധയോടെ  അന്വേഷിച്ചാൽ കാണാം  എന്നെ, 
  നിൻെറ  ഓരോരു  ഹൃദയസ്‍പന്ദനത്തിലും,
  നിൻെറ  ഓരോരു  ശ്വാസോച്‍ഛ്വാസത്തിലും! 
											
											
												
												
												
												By: Sr. Sant Kabir Das; Balan Tarakkad, Translator
													Read Moreകഹത് കബീർ, സുനൊ ഭായി സാധോ!-ഭാഗം-2  എന്ന ഈ ലേഖനം മുമ്പിൽ പ്രസിദ്ധീകരിച്ച കഹത് കബീർ, സുനൊ ഭായി സാധോ!-ഭാഗം-1 ൻെറ തുടർച്ചയാണ്. അല്ലയോ, ജനങ്ങളേ, എന്നെ തേടിത്തേടി എങ്ങോട്ടാണ് പോവുന്നത്?
 ക്ഷേത്രങ്ങളിലും ഇല്ല ഞാൻ, പളളികളിലും  ഇല്ല ഞാൻ,
 കൈലാസമലയിലും ഇല്ല ഞാൻ, പുണ്യതീർത്ഥങ്ങളിലും ഇല്ല ഞാൻ,	
 ഉത്സവങ്ങളിലും ഇല്ല ഞാൻ, പൂജാ-പാരായണങ്ങളിലും ഇല്ല ഞാൻ,	
 യോഗത്തിലും ഇല്ല ഞാൻ, ത്യാഗത്തിലും ഇല്ല ഞാൻ; 
 ഭക്തി-ശ്രദ്ധയോടെ  അന്വേഷിച്ചാൽ കാണാം  എന്നെ, 
  നിൻെറ  ഓരോരു  ഹൃദയസ്‍പന്ദനത്തിലും,
 നിൻെറ  ഓരോരു  ശ്വാസോച്‍ഛ്വാസത്തിലും! 
											
											
												
												
												
												By: ശ്രീ സന്ത് കബീർ ദാസ്; ബാലൻ താരാക്കാട്, Translator
													Read Moreകബീർ പറയുന്നു: 
	ദുഖം വരുമ്പോൾ സ്‍മരിക്കും, സുഖം വന്നാൽ മറക്കും;
	സുഖസമയത്തിലും സ്‍മരിച്ചാൽ, ദുഖം എന്തിന്  വരും? കബീർ പറയുന്നു:  
	 ഉദിച്ചതെല്ലാം  അസ്‍തമിക്കും,
	വിരിഞ്ഞതെല്ലാം  വാടിപ്പോവും,
	പണിതതെല്ലാം  പതിച്ചുപോവും, 
	ജനിച്ചതെല്ലാം  മരിച്ചുപോവും. 
											
											
												
												
												
												By: ശ്രീ സന്ത് റഹീം ഖാൻ; ബാലൻ താരാക്കാട്, Translator
													Read Moreവലിയ ജനങ്ങൾ, തുച്‍ഛമായ ലാഭം നേടുവാൻ,
	 വലിയ പണികൾ ചെയ്യുന്നത്, അർത്ഥശൂന്യമാണ്.  
	ഹനുമാൻ പർവ്വതം എടുത്തുകൊണ്ടു ലങ്കക്കു പോയിരുന്നാലും,   
	'ഗിരിധർ' എന്ന ബിരുദം കിട്ടിയില്ല; 
	എന്തു കൊണ്ടെന്നാൽ, പർവ്വതത്തിലെ ഔഷധങ്ങളെ പറിച്ചെടുത്തു.   
	നേരെ മറിച്ച്, ശ്രീകൃഷ്‍ണൻ പർവ്വതം എടുത്തത് സർവ്വജനങ്ങളുടേയും   
	സുഖത്തിന്നായിരുന്നതിനാൽ,  'ഗിരിധർ'  എന്ന നാമം നേടി! ജീവിതയാത്രയിൽ സുഖ-ദുഖങ്ങൾ മാറി മാറി വന്നുകൊണ്ടിരിക്കും;
	സുഖം അനുഭവിക്കുന്നതുപോലെ, ദുഖവും സഹിക്കണം.
	അളളാഹു അൿബറിൽ,  ദൃഢമായ വിശ്വാസം ഉണ്ടായാൽ മതി. 
											
											
												
												
												
												By: Sr. Rev. Sant Tukaram; Balan Tarakkad, Translator
													Read Moreഭഗവാൻ പാണ്ഡുരംഗിൻെറ കൂടെ ദക്തൻ നാംദേവ് എന്നെ ഉണർത്തി, പറഞ്ഞു:- 
" തുക്കാ, നീ കവിത എഴുതു; വ്യർത്ഥ സംഭാഷണം ചെയ്യേണ്ടാ. 
ഞാൻ നൂറു കോടി അഭംഗ ഗാഥകൾ എഴുതുവാൻ തീർച്ചയാക്കി; 
അതിൽ എത്ര ബാക്കിയുണ്ടോ, അതെല്ലാം നീ എഴുതു." ആഹാരം  ത്യജിക്കേണ്ടാ, വനവാസം  ചെയ്യേണ്ടാ;
ഭോഗങ്ങളിൽ  മുഴുകേണ്ടാ, ത്യാഗങ്ങളിൽ  വീഴേണ്ടാ;
ഭോഗങ്ങൾ  അനുഭവിക്കുന്ന  സമയത്തും, നാരായണനെ  സ്‍മരിക്കു.
സർവ്വഭോഗങ്ങളേയും  ഈശ്വരാർപ്പണമാക്കു.
അമ്മയുടെ കയ്യിൽ ഇരിക്കുന്നതുവരെ, കുട്ടിക്കു ഭയം അറിയുന്നില്ല;  
അതേപോലെ നമ്മളും  ഈശ്വരനോട്  ചേർന്നിരിക്കണം.
തുക്കാറാം പറയുന്നു: ഇത്രമാത്രമേ  എനിക്ക്  പറയുവാനുളളു. 
											
											
												
												
												
												By: Sr. Guru Kunjan Nambiar; Balan Tarakkad, Editor
													Read Moreശ്രീ കുഞ്ചൻ നമ്പ്യാർ മണിയും (മുത്ത് = Pearl = സംസ്‍കൃതം),
പ്രവാളമും (പവിഴം = Coral = മലയാളം) ചേർത്തി  തൊടുത്തു, 
 അതിൽ ഭക്തിയും, മുക്തിയും, വിഭക്തിയും,
 വാത്സ്യവും, പ്രേമവും, രക്ഷയും, ശിക്ഷയും,
എല്ലാം  ഭംഗിയായി ചേർത്ത് രചിച്ചതാണ് ഈ കാവ്യം. രക്ഷോഗണം പക്ഷിത രക്ഷുജാലം 
 വൃക്ഷങ്ങളും യക്ഷികൾ കുക്ഷിജാലം
 നക്ഷത്രമക്ഷത്ര വിപക്ഷ പക്ഷ -
 ലക്ഷങ്ങളും തൽക്ഷണമത്രകണ്ടാൾ .   
 " നിരാമയൻ നീ, നിഖിലേശ്വരൻ നീ,
 നിരഞ്ജനൻ നീ, നിരുപാധികൻ നീ,
 നിരാദികൻ നീ, നിരുപപ്ലവൻ നീ,
 നിരന്തകൻ നീ, ഭഗവാൻ നമസ്തേ " 
											
											
												
												
												
												By: Guru GURU ARJUN DEV; Balan Tarakkad, Translator
													Read Moreശ്രീ ഗുരു ഗ്രന്ഥ് സാഹേബിൻെറ ഈ വിവർത്തനം 
വളരെ ചുരുക്കമായതാണ്. 
ശ്രീ ഗുരു ഗ്രന്ഥ് സാഹേബിൽ ഓരോരു ജീവിത തത്വങ്ങളേയും,
ഓരോരു ജീവിത സത്യങ്ങളേയും, ഓരോരു തത്വചിന്തകളേയും,
വിവിധ വാക്യങ്ങളിലും, വിവിധ വൃത്തങ്ങളിലും,
വിവിധ രാഗങ്ങളിലും, വർണ്ണിച്ചിരിക്കുന്നു. സുഖ്‍മണി സാഹേബ് 
~~~~~~~~~~~~~~~~~
[ സുഖ്‍മണി സാഹേബ്, ഗുരു ഗ്രന്ഥ് സാഹേബിൽ അടങ്ങിയ  
സംഗീതരസവും, ഭക്തിരസവും, നിറഞ്ഞ അദ്ധ്യായമാണ്. 
സുഖ്‍മണി സാഹേബ് ശ്രീ ഗുരു അർജുൻ ദേവ്ജി  രചിച്ചതാണ്.
മനസ്സിനു സുഖവും, ശാന്തിയും നൽകുന്നതിനാൽ ഈ അദ്ധ്യായം,  
"സുഖ്‍മണി സാഹിബ്" എന്ന നാമത്താൽ വിളങ്ങുന്നു. ] 
											
											
												
												
												
												By: Balan - Tarakkad
													Read Moreസമർപ്പണം
				~~~~~~~~~
ശ്രീ ഗുരു ഗ്രന്ഥ് സാഹേബ് സിഖ് മതത്തിൻെറ മുഖ്യ ഗ്രന്ഥമാണ്.
സിഖ് മതത്തിൻെറ പത്താമത്തെ ഗുരുവായ ശ്രീ ഗുരു ഗോബിന്ദ് സിംഗ്,
ഈ ഗ്രന്ഥത്തെ ഭാവിയിലെ ശാശ്വത ഗുരുവായി പ്രതിഷ്‍ഠിച്ചു.
ഈ ഗ്രന്ഥത്തിന്ന്,  ഗുരുവിന്നു തകുന്ന ആദരവുകൾ കൊടുത്തു, 
പാരായണം ചെയ്യണമെന്ന് സിഖ് മതത്തിൽ നിർദ്ദേശിച്ചുട്ടുണ്ട്. 
ശ്രീ ഗുരു ഗ്രന്ഥ് സാഹേബ് പാരായണം ചെയ്യുമ്പോൾ, 
ശ്രദ്ധാ-ഭക്തിഭാവത്തോടെയും, നമ്രശിരസ്സോടും,
തലമുടി മറച്ചും, ഇരിക്കണം. 
തലമുടി മറക്കാൻ, സാരിയുടെ തലപ്പോ(അററമോ),... സുഖ്‍മണി സാഹേബ് 
~~~~~~~~~~~~~~~~~
[ സുഖ്‍മണി സാഹേബ്, ഗുരു ഗ്രന്ഥ് സാഹേബിൽ അടങ്ങിയ  
സംഗീതരസവും, ഭക്തിരസവും, നിറഞ്ഞ അദ്ധ്യായമാണ്. 
സുഖ്‍മണി സാഹേബ് ശ്രീ ഗുരു അർജുൻ ദേവ്ജി  രചിച്ചതാണ്.
മനസ്സിനു സുഖവും, ശാന്തിയും നൽകുന്നതിനാൽ ഈ അദ്ധ്യായം,  
"സുഖ്‍മണി സാഹേബ്" എന്ന നാമത്താൽ വിളങ്ങുന്നു. ]
ഓംകാരസ്വരൂപനും, സർവ്വവ്യാപിയും, സത്യസ്വരൂപനും,
ആയ ആസത്ഗുരുവിനെ ഞാൻ സാഷ്‍ടാംഗം  നമസ്‍കരിക്കുന്നു.
പരമാത്മാവിൻെറ നാമസ്‍മരണത്താൽ മനശ്ശാന്തി ലഭിച്ചു,
എൻെറ ദേഹത്തിലെ  അസുഖങ്ങളെല്ലാം ശ... |